നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് കെന്നത്ത് പീറ്റേർസൺ

നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം

വർ‌ഷം 1968. അമേരിക്ക വിയറ്റ്നാമുമായുള്ള യുദ്ധത്തിൽ മുഴുകിയിരിക്കുകയാണ്. നഗരങ്ങളിൽ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടുകൊണ്ടിരിക്കുന്നു. പൊതു പ്രവർത്തകരായ രണ്ടു വ്യക്തികൾ വധിക്കപ്പെട്ടിരിക്കുന്നു. ഒരു വർഷം മുമ്പ്, വിക്ഷേപണത്തറയിൽ അഗ്നിബാധ മൂന്നു ബഹിരാകാശയാത്രികരുടെ ജീവൻ അപഹരിച്ചിരുന്നു. ചന്ദ്രനിലേക്കു പോകുക എന്ന ആശയം ഒരു സ്വപ്നമായി തോന്നി തുടങ്ങി. എന്നിരുന്നാലും, ക്രിസ്തുമസിന് അല്പ ദിവസങ്ങൾക്കു മുമ്പ് അപ്പോളോ 8 വിക്ഷേപിക്കപ്പെട്ടു.

ചന്ദ്രനെ വലംവയ്ക്കുന്ന ആദ്യത്തെ മനുഷ്യ ദൗത്യമായി ഇത് മാറി. സംഘാംഗങ്ങളായ ബോർമാൻ, ആൻഡേഴ്സ്, ലോവെൽ—മൂവരും ക്രിസ്തു വിശ്വാസികൾ—ക്രിസ്തുമസിന്റെ തലേദിനത്തേക്കുള്ള ഒരു സന്ദേശം പ്രക്ഷേപണം ചെയ്തു: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” (ഉല്പത്തി 1:1). അക്കാലത്ത്, ലോകത്ത് ഏറ്റവുമധികം വ്യക്തികൾ കണ്ട ടിവി സംഭവമായിരുന്നു അത്. ഇപ്പോൾ ജനപ്രീതിയാർജ്ജിച്ച ഒരു ചിത്രമായ ദൈവത്തിന്റെ കണ്ണുകളിലൂടെയുള്ള ഭൂമിയുടെ കാഴ്ച ദശലക്ഷക്കണക്കിനു മനുഷ്യർ പങ്കുവച്ചു. ഫ്രാങ്ക് ബോർമാൻ തന്റെ വായന പൂർത്തിയാക്കി: “നല്ലതു എന്നു ദൈവം കണ്ടു” (ഉല്പത്തി 1:10).

നാം ആഴ്ന്നുകിടക്കുന്ന എല്ലാ പ്രയാസങ്ങളും കാരണം ചിലപ്പോഴൊക്കെ നമ്മിലേക്കു തന്നെ നോക്കി നല്ലതെന്തെങ്കിലും കാണുക പ്രയാസമാണ്. എന്നാൽ നമുക്കു സൃഷ്ടിയുടെ കഥയിലേക്കു മടങ്ങി, നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം കാണാം: “ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു (വാ. 27). ആ വാക്യത്തെ നമുക്കു മറ്റൊരു ദൈവിക വീക്ഷണവുമായി ചേർത്തു വായിക്കാം: “ദൈവം… ലോകത്തെ സ്നേഹിച്ചു” (യോഹന്നാൻ 3:16). ഇന്ന്, ദൈവം നിങ്ങളെ സൃഷ്ടിച്ചുവെന്നും പാപങ്ങൾക്കിടയിലും നിങ്ങളിലെ നന്മ കാണുന്നുവെന്നും അവൻ സൃഷ്ടിച്ച നിങ്ങളെ അവൻ സ്നേഹിക്കുന്നുവെന്നും ഓർക്കുക.

ജീവിതത്തിന്റെ അർത്ഥം

എന്റെ ഹൈസ്കൂൾ ഇയർബുക്ക് നോക്കിക്കൊണ്ടു, കാലഹരണപ്പെട്ട ഹെയർസ്റ്റൈലുകൾ, വസ്ത്രങ്ങൾ, ഫോട്ടോകളിലെ “പഴയ രീതിയിലുള്ള” കാറുകൾ എന്നിവയിൽ എന്റെ കൊച്ചുമക്കൾ അത്ഭുതപ്പെട്ടു. ഞാൻ കണ്ടത് വ്യത്യസ്തമായ ചിലതായിരുന്നു—ആദ്യം ദീർഘകാല സുഹൃത്തുക്കളുടെ, ഇപ്പോഴുമുള്ള ചില സുഹൃത്തുക്കളുടെ പുഞ്ചിരി. അതിലുപരിയായി, ദൈവത്തിന്റെ പാലന ശക്തി ഞാൻ കണ്ടു. പൊരുത്തപ്പെടാൻ ഞാൻ പ്രയാസപ്പെട്ട ഒരു വിദ്യാലയത്തിൽ അവന്റെ സൗമ്യമായ സാന്നിധ്യം എന്നെ വലയം ചെയ്തു. അവന്റെ പരിപാലിക്കു നന്മ — തന്നെ അന്വേഷിക്കുന്ന എല്ലാവർക്കും അവൻ നൽകുന്ന ആ കരുണ — എന്നെ പരിപാലിച്ചു. 

ദൈവത്തിന്റെ പരിപാലന സാന്നിധ്യത്തെക്കുറിച്ചു ദാനീയേലിന് അറിയാമായിരുന്നു. ബാബേൽ പ്രവാസ വേളയിൽ, ചെയ്യരുതെന്ന് രാജാവിന്റെ കൽപ്പന ഉണ്ടായിരുന്നിട്ടും (ദാനീയേൽ 6:7-9), അവൻ തന്റെ “മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിന്നു നേരെ തുറന്നിരുന്നു — താൻ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചു സ്തോത്രം ചെയ്തു” (വാ. 10) പ്രാർത്ഥിച്ചു. തന്റെ പ്രാർഥനാപരമായ വീക്ഷണകോണിൽ നിന്ന്, തന്റെ പ്രാർഥനകൾ കേട്ടു ഉത്തരമരുളി തന്നെ നിലനിർത്തുന്ന ദൈവത്തിന്റെ പരിപാലന സാന്നിധ്യം ദാനീയേൽ ഓർക്കുമായിരുന്നു. അപ്രകാരം, ദൈവം വീണ്ടും കേട്ടു ഉത്തരമരുളി അവനെ നിലനിർത്തും. 

എന്നിരുന്നാലും, പുതിയ ഒരു നിയമം ഉണ്ടായിരുന്നിട്ടും, തനിക്ക് എന്തു സംഭവിച്ചാലും ദാനീയേൽ ദൈവത്തിന്റെ സാന്നിധ്യം തേടുമായിരുന്നു. അതിനാൽ മുമ്പ് പലതവണ ചെയ്തതുവന്നതു പോലെ അവൻ പ്രാർത്ഥിച്ചു (വാ. 10). സിംഹങ്ങളുടെ ഗുഹയിൽ ആയിരിക്കുമ്പോൾ, കർത്താവിന്റെ ഒരു ദൂതനെ അയച്ചു പരിപാലിച്ചുകൊണ്ടു ദാനീയേലിന്റെ വിശ്വസ്തനായ ദൈവം അവനെ രക്ഷിച്ചു (വാ. 22).

ഇപ്പോഴത്തെ പരീക്ഷാവേളകളിൽ നമ്മുടെ ഭൂതകാലത്തിലേക്കു തിരിഞ്ഞുനോക്കുന്നതു ദൈവത്തിന്റെ വിശ്വസ്തതയെ ഓർത്തെടുക്കാൻ നമ്മെ സഹായിച്ചേക്കാം. ദാര്യാവേശ്‌രാജാവു ദൈവത്തെക്കുറിച്ചു പറഞ്ഞതുപോലെ, “അവൻ രക്ഷിക്കയും വിടുവിക്കയും ചെയ്യുന്നു; അവൻ ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നു” (വാ. 27). ദൈവം അന്നു നല്ലവനായിരുന്നു, ഇന്നും അവൻ നല്ലവനാണ്. അവന്റെ സാന്നിധ്യം നിങ്ങളെ പരിപാലിക്കും.

നിയന്ത്രണാജ്ഞ

കോടതിയിൽ ഒരാൾ ദൈവത്തിനെതിരെ നിയന്ത്രണാജ്ഞ ലഭിക്കാനായി ഫയൽ ചെയ്തു. ദൈവം തന്നോട് “പ്രത്യേകിച്ച് ദയയില്ലാത്തവനായി പ്രവർത്തിക്കുന്നു” എന്നും “ഗുരുതരമായ നിഷേധാത്മക മനോഭാവം” പ്രകടമാക്കിയെന്നും അയാൾ അവകാശപ്പെട്ടു. ആ വ്യക്തിക്ക് കോടതിയിൽ നിന്നുള്ള തീർപ്പല്ല മാനസികാരോഗ്യത്തിനുള്ള ചികിത്സയാണ് ആവശ്യമെന്നു പറഞ്ഞുകൊണ്ട് ജഡ്ജി കേസ് തള്ളിക്കളഞ്ഞു. ഒരു യഥാർത്ഥ കഥ: നർമ്മം തുളുമ്പുന്നതെങ്കിലും ദുഃഖകരം.

എന്നാൽ നാം ഇതിൽ നിന്നു വ്യത്യസ്തരാണോ? “നിർത്തേണമേ, ദൈവമേ, എനിക്ക് മതിയായി!” എന്നു പറയാൻ ചിലപ്പോഴൊക്കെ നാം ആഗ്രഹിച്ചിട്ടില്ലേ? ഇയ്യോബ് അപ്രകാരം ചെയ്തു. അവൻ ദൈവത്തെ വിചാരണ ചെയ്തു. പറഞ്ഞറിയിക്കാനാവാത്ത വിധം വ്യക്തിപരമായ ദുരന്തങ്ങൾക്കു സാക്ഷ്യം വഹിച്ച ശേഷം ഇയ്യോബ് പറയുന്നു, “ദൈവത്തോടു വാദിപ്പാൻ ഞാൻ ആഗ്രഹിക്കുന്നു” (ഇയ്യോബ് 13:3). “ദൈവത്തെ കോടതിയിലേക്ക്” (9:3) കൊണ്ടുപോകുന്നത് അവൻ സങ്കൽപ്പിച്ചു നോക്കുന്നു. അവൻ ഒരു നിയന്ത്രണാജ്ഞ പോലും പുറപ്പെടുവിക്കുന്നു: “നിന്റെ കൈ എങ്കൽനിന്നു പിൻവലിക്കേണമേ; നിന്റെ ഘോരത്വം എന്നെ ഭ്രമിപ്പിക്കരുതേ” (13:21). ഇയ്യോബിന്റെ അന്യായഭാഗ വാദം അവന്റെ സ്വന്തം നിരപരാധിത്വമല്ല, മറിച്ച് ദൈവത്തിന്റെ യുക്തിരഹിതമായ കാർക്കശ്യമായി അവൻ വീക്ഷിച്ച കാര്യമായിരുന്നു: “പീഡിപ്പിക്കുന്നതും നിന്റെ കൈപ്പണിയെ തുച്ഛീകരിക്കുന്നതും ദുഷ്ടന്മാരുടെ ആലോചനയിൽ പ്രസാദിക്കുന്നതും നിനക്കു യോഗ്യമോ?” (10:3).

ദൈവം അനീതി കാണിക്കുകയാണെന്നു ചിലപ്പോൾ നമുക്കു തോന്നാം. സത്യത്തിൽ, ഇയ്യോബിന്റെ കഥ സങ്കീർണ്ണമാണ്. എളുപ്പമുള്ള ഉത്തരങ്ങൾ അതു നൽകുന്നില്ല. ഒടുവിൽ ദൈവം ഇയ്യോബിന്റെ ഭൗതീക സമ്പത്തുകൾ പുനഃസ്ഥാപിക്കുന്നുണ്ടെങ്കിലും നമ്മെക്കുറിച്ചുള്ള അവന്റെ പദ്ധതി എല്ലായ്പ്പോഴും അതായിരിക്കില്ല. ഒരുപക്ഷേ ഇയ്യോബിന്റെ അന്തിമ ഏറ്റുപറയലിൽ നിന്നു നമുക്ക് ഒരു വിധി പോലെ ഒന്നു കണ്ടെത്താം: “അങ്ങനെ എനിക്കറിഞ്ഞുകൂടാതവണ്ണം അത്ഭുതമേറിയതു ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി” (42:3). നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത കാരണങ്ങൾ ദൈവത്തിനുണ്ട്. അതിൽ അതിശയകരമായ പ്രത്യാശയുണ്ട് എന്നതാണ് കാര്യം.

ജയിലഴികൾക്കു പിന്നിൽ

സ്പോർട്സ് സ്റ്റേഡിയം അല്ലാത്ത ഒരു വേദിയിലേക്ക് ഒരു പ്രശസ്ത കായികതാരം കടന്നുചെന്നു. ആ ജയിൽ കെട്ടിടത്തിലുള്ള മുന്നൂറു തടവുകാരോട് അവൻ യെശയ്യാവിൽ നിന്നുള്ള വചനം പങ്കുവെച്ചു.

എന്നിരുന്നാലും, ഈ നിമിഷം ഒരു പ്രശസ്ത കായികതാരത്തെക്കുറിച്ചുള്ളതായിരുന്നില്ല, മറിച്ച്, തകർന്നതും വേദനിപ്പിക്കുന്നതുമായ ആത്മാക്കളുടെ സാഗരത്തെക്കുറിച്ചായിരുന്നു. ഈ പ്രത്യേക സമയത്ത്, ദൈവം ജയിലഴികൾക്കു പിന്നിൽ പ്രത്യക്ഷപ്പെട്ടു. “ആരാധനയാലും സ്തുതികളാലും പ്രാർത്ഥനാമന്ദിരം മുഖരിതമായി തുടങ്ങി” എന്ന് ഒരു നിരീക്ഷകൻ ട്വീറ്റ് ചെയ്തു. പുരുഷന്മാർ ഒരുമിച്ചിരുന്നു കരഞ്ഞു പ്രാർത്ഥിച്ചു. അവസാനം ഇരുപത്തിയേഴോളം അന്തേവാസികൾ തങ്ങളുടെ ജീവിതം ക്രിസ്തുവിനായി സമർപ്പിച്ചു.

ഒരു തരത്തിൽ പറഞ്ഞാൽ, നാമെല്ലാവരും നമ്മുടെതായ സ്വന്തം തടവറകളിൽ, അത്യാഗ്രഹത്തിന്റെയും സ്വാർത്ഥതയുടെയും ആസക്തിയുടെയും ജയിലഴികളിൽ കുടുങ്ങിക്കിടക്കുകയാണ്. എന്നാൽ അത്ഭുതകരമായി, ദൈവം വെളിപ്പെട്ടു. അന്നു രാവിലെ ആ തടവറയിൽ, പ്രധാന വാക്യം ഇതായിരുന്നു, “ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; അതു ഇപ്പോൾ ഉത്ഭവിക്കും; നിങ്ങൾ അതു അറിയുന്നില്ലയോ?” (യെശയ്യാവു 43:19). “എന്റെ നിമിത്തം ഞാൻ, ഞാൻ തന്നേ… നിന്റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല” എന്നു ദൈവം പറയുന്നതിനാൽ “മുമ്പുള്ളവയെ നിങ്ങൾ ഓർക്കേണ്ടാ” എന്നും “പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ” (വാ. 18) എന്നും ഈ വേദഭാഗം നമ്മെ ഓർമ്മപ്പെടുത്തുന്നു.

എങ്കിലും ദൈവം വ്യക്തമാക്കുന്നു: “ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല” (വാ. 11). നമ്മുടെ ജീവിതം ക്രിസ്തുവിനു സമർപ്പിക്കുന്നതിലൂടെ മാത്രമാണു നാം സ്വതന്ത്രരാക്കപ്പെടുന്നത്. നമ്മിൽ ചിലരൊക്കെ അതു ചെയ്യേണ്ടതുണ്ട്; നമ്മിൽ വേറെ ചിലർ അതു ചെയ്തിട്ടുണ്ടെങ്കിലും നമ്മുടെ ജീവിതത്തിന്റെ കർത്താവു യഥാർത്ഥത്തിൽ ആരാണെന്ന് അവരെ ഓർമ്മപ്പെടുത്തേണ്ടതുണ്ട്. ക്രിസ്തുവിലൂടെ ദൈവം തീർച്ചയായും “പുതിയതൊന്നു” ചെയ്യുമെന്നു നമുക്ക് ഉറപ്പുണ്ട്. അതിനാൽ, എന്തായിരിക്കും ഉത്ഭവിക്കുക നമുക്കു നോക്കാം!

വിജയഗോൾ

2023 ഫെബ്രുവരി 5 ന്, തുർക്കിയിൽ നടന്ന ഒരു മത്സരത്തിൽ ക്രിസ്റ്റ്യൻ അറ്റ്സു തന്റെ ഫുട്ബോൾ (സോക്കർ) ടീമിന്റെ വിജയ ഗോൾ നേടി. ഒരു അന്താരാഷ്ട്ര താരമായ അദ്ദേഹം, തന്റെ ജന്മനാടായ ഘാനയിൽ നഗ്നപാദനായി ഓടുന്ന കുട്ടിക്കാലത്താണ് ഫുട്ട്ബോൾ കളിക്കാൻ പഠിച്ചത്. ക്രിസ്തുവിൽ വിശ്വസിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ക്രിസ്റ്റ്യൻ: “എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം യേശുവാണ്” എന്നു അദ്ദേഹം പറയുകയുണ്ടായി. അറ്റ്സു സോഷ്യൽ മീഡിയയിൽ വേദപുസ്തക വാക്യങ്ങൾ പോസ്റ്റ് ചെയ്യുകയും തന്റെ വിശ്വാസത്തെക്കുറിച്ച് തുറന്നുപറയുകയും അനാഥർക്കുള്ള ഒരു സ്കൂളിനു ധനസഹായം നൽകിക്കൊണ്ട് തന്റെ വിശ്വാസം പ്രവർത്തിയിൽ വരുത്തുകയും ചെയ്തു.

തന്റെ വിജയഗോൾ നേടിയതിന്റെ പിറ്റേന്ന്, ഒരു കാലത്ത് വേദപുസ്തകത്തിലെ അന്ത്യൊക്ക്യ നഗരമായിരുന്ന അന്റാക്യ നഗരത്തെ ഒരു വിനാശകരമായ ഭൂകമ്പം തകർത്തു. ക്രിസ്റ്റ്യൻ അറ്റ്സുവിന്റെ അപ്പാർട്ട്മെന്റ്‌ കെട്ടിടം തകർന്നുവീണ്, അദ്ദേഹം തന്റെ രക്ഷകനടുത്തേക്കു യാത്രയായി.

രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ആദിമ സഭയുടെ ഉറവിടമായിരുന്നു അന്ത്യൊക്ക്യ: “ആദ്യം അന്ത്യൊക്ക്യയിൽവെച്ചു ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായി” (പ്രവൃത്തികൾ 11:26). “നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും” (വാ. 24) എന്ന് അറിയപ്പെട്ടിരുന്ന ബര്‍ന്നബാസ് എന്ന ഒരു അപ്പൊസ്തലൻ, വ്യക്തികളെ ക്രിസ്തുവിലേക്ക് കൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ചു: “വളരെ പുരുഷന്മാരും കർത്താവിനോടു ചേർന്നു” (വാക്യം 24).

ക്രിസ്റ്റ്യൻ അറ്റ്സുവിന്റെ ജീവിതത്തിലേക്ക് നാം നോക്കുന്നത് അവനെ ഒരു വിഗ്രഹമാക്കാനല്ല, മറിച്ച് അദ്ദേഹത്തിന്റെ ഉദാഹരണത്തിൽനിന്ന് ഒരു അവസരം കാണാനാണ്. നമ്മുടെ ജീവിതസാഹചര്യങ്ങൾ എന്തുതന്നെയായാലും, ദൈവം നമ്മെ എപ്പോൾ അവന്റെ അടുക്കലേക്കു കൊണ്ടുപോകുമെന്നു നമുക്കറിയില്ല. ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവരെ കാണിക്കുന്നതിൽ നമുക്ക് എങ്ങനെ ഒരു ബര്‍ന്നബാസോ ക്രിസ്ത്യൻ അറ്റ്സുവോ ആകാൻ കഴിയുമെന്നു നാം സ്വയം ചോദിക്കുന്നതു നല്ലതാണ്. എല്ലാറ്റിലുമുപരി അതാണ് വിജയഗോൾ.

 

ദൈവഭയത്തിൽ

ചില കാര്യങ്ങളെയോ, സാഹചര്യങ്ങളെയോ കുറിച്ചുള്ള "യുക്തിരഹിതമായ ഭയം" എന്നാണ് ഒരു ഫോബിയയെ നിർവചിച്ചിരിക്കുന്നത്. അരക്നോഫോബിയ എന്നത് ചിലന്തികളെ ഭയപ്പെടുന്നതാണ് (ചിലർ വാദിച്ചേക്കാം, ഇത് തികച്ചും യുക്തിസഹമായ കാര്യമാണ്!). പിന്നെ ഗ്ലോബോഫോബിയയും, ചോക്കൊലേറ്റോഫോബിയയും ഉണ്ട്. ഇങ്ങനെ നാനൂറോളം ഭയങ്ങൾ  രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്തിനേയും നാം ഭയപ്പെടാൻ സാധ്യതയുണ്ട് എന്ന് ചുരുക്കം.

പത്തു കൽപ്പനകൾ ലഭിച്ചശേഷം യിസ്രായേല്യർ ഭയപ്പെട്ടിരുന്നതായി ബൈബിൾ പറയുന്നു: “ജനം ഒക്കെയും ഇടിമുഴക്കവും മിന്നലും . . . വിറെച്ചുകൊണ്ടു ദൂരത്തു നിന്നു” (പുറപ്പാട് 20:18). ഏറ്റവും രസകരമായ ഈ പ്രസ്താവന നൽകി മോശ അവരെ ആശ്വസിപ്പിച്ചു: “ഭയപ്പെടേണ്ട. ദൈവഭയം നിങ്ങളോടുകൂടെ ഉണ്ടായിരിക്കേണ്ടതിന് നിങ്ങളെ പരീക്ഷിക്കാനാണ് ദൈവം വന്നിരിക്കുന്നത്” (വാക്യം 20). മോശ പറഞ്ഞതിൽ വിരോധാഭാസം തോന്നുന്നു: "ഭയപ്പെടേണ്ട, എന്നാൽ ഭയപ്പെടണം." വാസ്‌തവത്തിൽ, “ഭയം” എന്നതിനുള്ള എബ്രായ പദത്തിൽ കുറഞ്ഞത്‌ രണ്ട്‌ അർഥങ്ങളെങ്കിലും അടങ്ങിയിരിക്കുന്നു—എന്തിനെയെങ്കിലും കുറിച്ചുള്ള ഭയം, അല്ലെങ്കിൽ ദൈവത്തോടുള്ള ആദരവോടെയുള്ള ഭയം.

ഗ്ലോബോഫോബിയ ബലൂണുകളോടുള്ള ഭയമാണെന്നും, ചോക്കൊലേറ്റോഫോബിയ ചോക്കൊലേറ്റിനോടുള്ള ഭയമാണെന്നും മനസ്സിലാക്കുമ്പോൾ നാം ചിരിച്ചുപോകും. എല്ലാത്തരം കാര്യങ്ങളെയും നമുക്ക് ഭയപ്പെടാം എന്നതാണ് ഫോബിയയെക്കുറിച്ചുള്ള കൂടുതൽ ഗുരുതരമായ സത്യം. ചിലന്തികളെപ്പോലെ ഭയം നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു, ലോകം നമ്മെ ഭയപ്പെടുത്തുന്ന ഒരു സ്ഥലമായി മാറാം. ഫോബിയയോടും, ഭയത്തോടും പോരാടുമ്പോൾ, നമ്മുടെ ദൈവം ഭയങ്കരനായ ദൈവമാണെന്നും, ഇരുട്ടിന്റെ നടുവിൽ അവൻ ഏറ്റവും അടുത്ത ആശ്വാസം ആകുന്നു എന്നും ഓർമ്മിക്കുന്നത് നല്ലതാണ്.

 

ദൈവത്തിന്റെ കൈപ്പണി

ஜூலை 12, 2022 அன்று, புதிய ஜேம்ஸ் வெப் விண்வெளி தொலைநோக்கியில் இருந்து ஆழமான விண்வெளியின் முதல் படங்களை விஞ்ஞானிகள் எதிர்பார்த்தனர். இதுவரை கண்டுபிடிக்கப்பட்ட தொலைநோக்கிகளைவிட இதன் மூலம் பிரபஞ்சத்தை வெகு தொலைவில் பார்க்க முடியும். திடீரென்று ஒரு மூச்சடைக்கக்கூடிய படம் வெளிப்படுகிறது: கரினா நெபுலாவின் ஓர் வண்ண இடைவெளி, இதுபோல் இதுவரை பார்த்ததில்லை. அப்போது நாசா விஞ்ஞானி ஒருவர், “எங்கேயோ, நம்பமுடியாத ஒன்று நமக்குக் காத்திருக்கிறது" என்று ஓர் பிரபலமான நாத்திகர் கார்ல் சாகனின் வாக்கியத்தை மேற்கோள் காட்டினார்.

சில சமயங்களில் மக்கள் தேவனைக் கண்ணால் கண்டும் உணராதிருக்கிறார்கள். ஆனால் சங்கீதக்காரன் தாவீது வானத்தைப் பார்த்து, “உம்முடைய மகத்துவத்தை வானங்களுக்கு மேலாக வைத்தீர்” (சங்கீதம் 8:1) என்று அவன் பார்த்ததை சரியாய் அடையாளம் கண்டுகொண்டான். “நம்பமுடியாத ஒன்று காத்திருக்கிறது” என்று சாகன் சொன்னது சரிதான். ஆனால் தாவீது பார்த்ததை அவர் பார்க்க தவறிவிட்டார். “உமது விரல்களின் கிரியையாகிய உம்முடைய வானங்களையும், நீர் ஸ்தாபித்த சந்திரனையும் நட்சத்திரங்களையும் நான் பார்க்கும்போது, மனுஷனை நீர் நினைக்கிறதற்கும், மனுஷகுமாரனை நீர் விசாரிக்கிறதற்கும் அவன் எம்மாத்திரம் என்கிறேன்” (வச. 3-4). 

ஆழமான விண்வெளியின் படங்களைப் பார்க்கும்போது, நாம் வியப்படைகிறோம். தொழில்நுட்பத்தின் காரணமாக அல்ல, மாறாக, தேவனுடைய கரத்தின் கிரியையை நாம் சாட்சியிடுவதினால். ஏனென்றால் அவருடைய கரத்தில் கிரியைகளின்மீது தேவன் நமக்கு ஆளுகைக் கொடுத்திருக்கிறார் (வச. 6). உண்மையில் “நம்பமுடியாத ஒன்று நமக்குக் காத்திருக்கிறது.” கிறிஸ்துவை ஏற்றுக்கொண்ட அனைவரையும் அவரிடமாய் ஏற்றுக்கொள்ள தேவன் ஆயத்தமாயிருக்கிறார். இதுவே ஆச்சரியமான வெளிப்பாடாகும். 

 

ദൈവത്തിനുവേണ്ടി പോകാൻ തയ്യാറാണ്

ഹിഡൻ ഫിഗേഴ്‌സ് എന്ന പുസ്തകം ജോൺ ഗ്ലെൻ ബഹിരാകാശത്തേക്ക് പറക്കാൻ നടത്തിയ തയ്യാറെടുപ്പുകൾ വിവരിക്കുന്നു. 1962-ൽ കംപ്യൂട്ടറുകൾ പുതിയ കണ്ടുപിടുത്തമായിരുന്നു, അവ തകരാറുകൾക്ക് വിധേയവുമായിരുന്നു. ഗ്ലെൻ അവയെ വിശ്വസിച്ചില്ല, വിക്ഷേപണത്തിനായി അവ നടത്തുന്ന കണക്കുകൂട്ടലുകളെക്കുറിച്ച് ഗ്ലെൻ ആശങ്കപ്പെട്ടു. പിന്നിലെ മുറിയിലുള്ള തലച്ചോറുള്ള ഒരു സ്ത്രീക്ക് നമ്പറുകൾ പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹം അവളെ വിശ്വസിച്ചു. “നമ്പറുകൾ നല്ലതാണെന്ന് അവൾ പറഞ്ഞാൽ ഞാൻ പോകാൻ തയ്യാറാണ്’’ എന്നു ഗ്ലെൻ പറഞ്ഞു.

കാതറിൻ ജോൺസൺ അദ്ധ്യാപികയും മൂന്നു കുട്ടികളുടെ അമ്മയുമായിരുന്നു. അവൾ യേശുവിനെ സ്‌നേഹിക്കുകയും തന്റെ സഭയിൽ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. കൂർമ്മ ബുദ്ധി നൽകി ദൈവം കാതറിനെ അനുഗ്രഹിച്ചിരുന്നതിനാൽ, 1950-കളുടെ അവസാനത്തിൽ ബഹിരാകാശ പദ്ധതിയിൽ സഹായിക്കാൻ നാസ അവളെ സമീപിച്ചു. അക്കാലത്ത് നാസ വാടകയ്‌ക്കെടുത്ത “മനുഷ്യ കമ്പ്യൂട്ടറുകളിൽ’’ ഒരുവളായിരുന്നു കാതറിൻ. അവളെയാണ് ഗ്ലെൻ “തലച്ചോറുള്ള സ്ത്രീ’’ എന്നു വിളിച്ചത്.

മിടുക്കരായ ഗണിതശാസ്ത്രജ്ഞരാകാൻ നാം വിളിക്കപ്പെട്ടിട്ടില്ലായിരിക്കാം, എന്നാൽ ദൈവം നമ്മെ മറ്റു കാര്യങ്ങൾക്കായി വിളിക്കുന്നു: “എന്നാൽ നമ്മിൽ ഓരോരുത്തന്നു ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന്നു ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു’’ (എഫെസ്യർ 4:7). നമുക്ക് ലഭിച്ച “വിളിക്ക് യോഗ്യമായി’’ നാം ജീവിക്കണം (വാക്യം 1). നമ്മൾ ഒരു ശരീരത്തിന്റെ ഭാഗമാണ്, അതിൽ “ഓരോ അവയവവും അതതിന്റെ പ്രവൃത്തി ചെയ്യുന്നു’’ (വാക്യം 16).

കാതറിൻ ജോൺസന്റെ കണക്കുകൂട്ടലുകൾ സഞ്ചാരപഥം സ്ഥിരീകരിച്ചു. ഭ്രമണപഥത്തിലേക്കുള്ള ഗ്ലെന്നിന്റെ വിക്ഷേപണം “ഒരു പോയിന്റിൽ കൃത്യതയോടെ അമ്പെയ്യുന്നതുപോലെ’’ ആയിരുന്നു. എന്നാൽ ഇത് കാതറിന്റെ വിളിയിൽ ഒന്നു മാത്രമായിരുന്നു. ഓർക്കുക, അമ്മയും അദ്ധ്യാപികയും സഭാ പ്രവർത്തകയും ആകാനും കൂടിയാണ് അവളെ വിളിച്ചത്. ചെറുതായാലും വലുതായാലും ദൈവം നമ്മെ എന്തിനായിട്ടാണ് വിളിച്ചിരിക്കുന്നതെന്ന് നമുക്ക് സ്വയം ചോദിക്കാം. നാം “പോകാൻ തയ്യാറാണോ?’’ അവൻ നൽകിയ കൃപവരങ്ങൾ നാം വിനിയോഗിക്കുകയും “[നമ്മുടെ] വിളിക്ക് യോഗ്യമായ ഒരു ജീവിതം’’ (വാക്യം 1) നയിക്കുകയും ചെയ്യുന്നുണ്ടോ?

"ഞാൻ ആകുന്നു"

തത്വശാസ്ത്രത്തിലും സാഹിത്യത്തിലും പ്രൊഫസർ ആയിരുന്ന ജാക്ക് അതി ബുദ്ധിമാൻ ആയിരുന്നു. പതിനഞ്ചാമത്തെ വയസ്സിൽ താൻ ഒരു നിരീശ്വരവാദിയാണെന്ന് അവകാശപ്പെട്ട അദ്ദേഹം പ്രായപൂർത്തിയായപ്പോൾ തന്റെ "നിരീശ്വരവിശ്വാസം" സംരക്ഷിക്കാൻ പാടുപെട്ടു.  ക്രിസ്തീയ സുഹൃത്തുക്കൾ അദ്ദേഹത്തെ സ്വാധീനിക്കാൻ ഒത്തിരി ശ്രമിച്ചു. ജാക്ക് അതിനെക്കുറിച്ച് പറഞ്ഞത്: "എല്ലാവരും എല്ലാ ഗ്രന്ഥങ്ങളും മറ്റെ  ഭാഗത്താണ്" എന്നാണ്. എന്നാൽ ബൈബിൾ മറ്റു പുസ്‌തകങ്ങളിൽ നിന്നും ഐതിഹ്യങ്ങളിൽ നിന്നും വ്യത്യസ്തമാണെന്ന് അദ്ദേഹത്തിന് അംഗീകരിക്കേണ്ടി വന്നു. സുവിശേഷത്തെക്കുറിച്ച് അദ്ദേഹം എഴുതി: "എന്നെങ്കിലും ഒരു ഐതിഹ്യം യാഥാർത്ഥ്യമായാൽ , മനുഷ്യാവതാരം ചെയ്താൽ, അത് ഇങ്ങനെ തന്നെയായിരിക്കും." 

പുറപ്പാട് 3 ജാക്കിനെ വല്ലാതെ സ്വാധീനിച്ചു. ഇസ്രായേലിനെ ഈജിപ്തിൽ നിന്നും നയിച്ചുകൊണ്ട് പോകാൻ ദൈവം മോശെയെ വിളിക്കുകയായിരുന്നു. മോശ ദൈവത്തോട് ചോദിച്ചു, "ഫറവോന്റെ അടുക്കൽ പോകുവാൻ... ഞാൻ എന്തു മാത്രമുള്ളു"(വാ.11). ദൈവം പ്രതിവചിച്ചു: "ഞാൻ ആകുന്നവൻ ഞാൻ ആകുന്നു."(വാ.14). ഈ ഭാഗം വാക്കുകളും പേരുകളും കൊണ്ട് സങ്കീർണ്ണമാണ് എങ്കിലും ദൈവത്തിന്റെ നിത്യസാന്നിധ്യത്തെ നിസ്സംശയം വെളിപ്പെടുത്തുന്നു. യേശു പിന്നീട് ഇതേ പ്രസ്താവന തന്നെക്കുറിച്ച് ഉപയോഗിച്ചു എന്നത് ശ്രദ്ധേയമാണ്: "അബ്രാഹാം ജനിച്ചതിന് മുമ്പേ ഞാൻ ഉണ്ട്" (യോഹന്നാൻ 8:58).

ജാക്ക് തന്നെയാണ് സി.എസ്. ലൂയിസ് എന്ന പേരിൽ പിന്നീട് പ്രസിദ്ധനായത്. ഈ വേദഭാഗമാണ് അദ്ദേഹത്തെ സ്വാധീനിച്ചത്. സത്യദൈവം തന്നെക്കുറിച്ച് പറയേണ്ട പ്രസ്താവന ഇത് മാത്രമാണ് - "ഞാൻ ആകുന്നവൻ" ആണ് ഞാൻ എന്നത്. ഒരു രൂപാന്തര നിമിഷത്തിൽ ലൂയിസ് "തന്നെത്തന്നെ ഏല്പ്പിച്ചു കൊടുത്തു; ദൈവത്തെ ദൈവം എന്ന് അംഗീകരിച്ചു." യേശുവിനൊത്തുള്ള ഒരു യാത്ര ലൂയിസ് അങ്ങനെ ആരംഭിക്കുകയായിരുന്നു.

ഒരുപക്ഷേ നമ്മളും വിശ്വാസ കാര്യത്തിൽ ലൂയിസിനെപ്പോലെ സംഘർഷം അനുഭവിക്കുന്നുണ്ടാകാം; വിശ്വാസം തണുത്തു പോയിരിക്കാം. നമുക്ക് നമ്മോട് ചോദിക്കാം - ദൈവം നമ്മുടെ ജീവിതത്തിൽ യഥാർത്ഥമായും " ഞാൻ ആകുന്നു" ആണോയെന്ന്.

യേശുവിന്റെ രക്തം

നമ്മൾ ഉണ്ടാക്കുന്ന വസ്തുക്കളിൽ ചുവപ്പ് നിറം എപ്പോഴും സ്വാഭാവികമായി ഉണ്ടാകണമെന്നില്ല. ഒരു ടി-ഷർട്ടിലോ ലിപ്സ്റ്റിക്കിലോ ആപ്പിളിന്റെ ആകർഷകമായ നിറം എങ്ങനെ ചേർക്കാം? ആദ്യകാലങ്ങളിൽ, ചുവന്ന നിറം കളിമണ്ണിൽ നിന്നോ ചുവന്ന പാറകളിൽ നിന്നോ നിർമ്മിച്ചിരുന്നു. 1400-കളിൽ, ആസ്ടെക്ക് വർഗ്ഗക്കാർ ചുവന്ന ചായം ഉണ്ടാക്കാൻ കോച്ചിനീൽ എന്ന പ്രാണികളെ ഉപയോഗിച്ച് ഒരു രീതി കണ്ടുപിടിച്ചു. ഇന്ന്, അതേ ചെറിയ പ്രാണികൾ ലോകത്തിന് ചുവപ്പ് നിറം നൽകുന്നു.

ബൈബിളിൽ, ചുവപ്പ് രാജകീയതയെ സൂചിപ്പിക്കുന്നു, അത് പാപത്തെയും ലജ്ജയെയും സൂചിപ്പിക്കുന്നു. കൂടാതെ, അത് രക്തത്തിന്റെ നിറമാണ്. പട്ടാളക്കാർ യേശുവിനെ "അവന്റെ വസ്ത്രം അഴിച്ച് ഒരു ചുവന്ന മേലങ്കി ധരിപ്പിച്ചപ്പോൾ" (മത്തായി 27:28) ഈ മൂന്ന് പ്രതീകങ്ങളും ചുവപ്പിന്റെ ഹൃദയഭേദകമായ ഒരു പ്രതിച്ഛായയിൽ ലയിച്ചു. യേശുവിനെ രാജാവ് എന്ന് വിളിച്ചു പരിഹസിക്കുകയും ലജ്ജ കൊണ്ട് മൂടുകയും ചൊരിയാനിരുന്ന രക്തത്തിന്റെ നിറം ധരിപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും, ചുവന്ന മേലങ്കി ധരിച്ച യേശു, നമ്മെ കളങ്കപ്പെടുത്തുന്ന ചുവപ്പിൽ നിന്ന് നമ്മെ രക്ഷിക്കുമെന്ന് യെശയ്യാവ്  പ്രവചിക്കുന്നു."നിങ്ങളുടെ പാപങ്ങള്‍ കുടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും". (1:18).

ചുവന്ന ചായത്തിന് ഉപയോഗിക്കുന്ന കോച്ചിനീൽ പ്രാണികളെക്കുറിച്ച് മറ്റൊരു കാര്യം—അവ യഥാർത്ഥത്തിൽ പുറത്ത് പാൽ നിറമാണ്. അവ തകർക്കപ്പെടുമ്പോൾ മാത്രമേ അവയുടെ ചുവന്ന രക്തം പുറത്തുവിടുകയുള്ളൂ. ആ ചെറിയ വസ്തുത നമുക്ക് യെശയ്യാവിൻറെ മറ്റ് വാക്കുകളെ പ്രതിധ്വനിപ്പിക്കുന്നു. "നമ്മുടെ അകൃത്യങ്ങൾക്കുവേണ്ടി അവൻ തകർക്കപ്പെട്ടു" (യെശയ്യാവ്‌ 53:5).

പാപം അറിയാത്ത യേശു, പാപത്താൽ ചുവന്ന നമ്മെ രക്ഷിക്കാൻ ഇവിടെയുണ്ട്. അവൻ മരണത്താൽ തകർക്കപ്പെട്ടപ്പോൾ അവൻ വളരെയധികം ചുവപ്പിന്റെ അനുഭവത്തിലൂടെ കടന്നുപോയി. അത് നിങ്ങൾ ഹിമം പോലെ വെളുക്കേണ്ടതിനായിരുന്നു.